Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Corporation Meeting

കോർപറേഷൻ യോഗം വെള്ളിയാഴ്ച; അവധിക്ക് അപേക്ഷ നൽകി സുഗതൻ

തിരുവനന്തപുരം: കോർപറേഷൻ കൗൺസിൽ വെള്ളിയാഴ്ച ചേരാനിരിക്കെ കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതൻ അവധിക്ക് അപേക്ഷ നൽകി. അഭിഭാഷകൻ മുഖാന്തരമാണ് മേയർ വി.വി.രാജേഷിന് അവധി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. മുമ്പ് നടന്ന രണ്ട് കൗൺസിൽ യോഗങ്ങളിലും ആർ. സുഗതൻ പങ്കെടുത്തിരുന്നില്ല.

തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ കൗൺസിലർ സ്ഥാനത്തിന് അയോഗ്യതയുണ്ടാകും. ഈ നീക്കത്തെ നിയമപരമായി നേരിടാനാണ് ശ്രമം നടത്തുന്നത്.ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞും ബലിദാനികളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്‌തതിന്‌ സുഗതൻ ഉൾപ്പെടെ തിരുവനന്തപുരം കോർപറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

പിന്നാലെ സുഗതൻ ഒഴികെയുള്ളവർ സത്യപ്രതിജ്ഞ ചെയ്‌തു. ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവ് ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ 14ന് സുഗതൻ വിയ്യൂർ ജയിലിൽ വെച്ചാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്‌തത്. സംസ്ഥാനത്ത് ആദ്യമായാണ് ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്.

Latest News

Corehub Up